തിരുവനന്തപുരത്ത് മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ ആത്മഹത്യയിൽ അറസ്റ്റിലായിരുന്ന ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർഥിയാണെന്നത് പരിഗണിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും എന്ത് ഉപാധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നുമുള്ള റുവൈസിന്റ അഭ്യര്‍ഥന കോടതി കണക്കിലെടുത്തു.
സസ്പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
വരനും വീട്ടുകാരും അമിതമായി സ്ത്രീധനം ആവശ്യപ്പട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയ വിഷമത്തിൽ ഡിസംബർ നാലിനാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച നിലയിലാണ് ഫ്ലാറ്റിൽ ഷഹനയെ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് സർജറി വിഭാഗം രണ്ടാംവർഷ പിജി വിദ്യാർഥിനിയായിരുന്നു വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹന.