ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളോട് മനുഷ്യത്വരഹിതമായ പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മോഷണക്കുറ്റം ആരോപിച്ച് 10-ഉം 15-ഉം വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ആക്രമിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ഇവരെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നതെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവരം പോലീസ് അറിയുന്നത്.
പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച ശേഷം പ്രതികൾ കുട്ടികളെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു. വീഡിയോയിൽ കുട്ടികളിൽ ഒരാളുടെ കൈയിൽ സിറിഞ്ച് കുത്തിവെക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് 6 പേരെ കസ്റ്റഡിയിലെടുത്തു.
പോലീസ് പറയുന്നുതനുസരിച്ച്
ഒരു കോഴിക്കടയിലെത്തിയ കുട്ടികൾ അവിടെ നിന്നും പണം മോഷ്ടിച്ചു എന്ന് കടയുടമ ആരോപിച്ചതിനെ തുടർന്നാണ് പ്രതികൾ കുട്ടികളെ പിടികൂടി മർദിക്കുകയും മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്തത്. 8 പേർ പ്രതികളായ സംഭവത്തിൽ രണ്ടുപേർ ഒളിവിലാണ്.
ആൺകുട്ടികളിലൊരാളായ അഫ്‌സലിന്റെ പിതാവ് മുഹമ്മദ് ഹുസൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 307 (കൊലപാതകശ്രമം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 147 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരം എട്ട് പ്രതികൾക്കെതിരെ കേസെടുത്തു.
ആരോഗ്യനില വഷളായതിനെ തുടർന്ന് 10-ഉം 14-ഉം വയസ്സുള്ള കുട്ടികളെ ഞായറാഴ്ച ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.