കുറഞ്ഞത് മൂന്ന് ആശുപത്രികളിലെങ്കിലും ഇസ്രായേൽ വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയതായി ഗാസ അധികൃതർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. “കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രായേൽ അധിനിവേശം നിരവധി ആശുപത്രികളിൽ ഒരേസമയം ഉണ്ടായെന്നും ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ മുറ്റവും അവർ ലക്ഷ്യമിട്ടതായും ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ-ഖിദ്ര അൽ ജസീറയോട് പറഞ്ഞു.
അൽ-റാന്റിസി പീഡിയാട്രിക് ഹോസ്പിറ്റലിലും അൽ-നാസർ ചിൽഡ്രൻസ് ഹോസ്പിറ്റലിലും വെള്ളിയാഴ്ച ബോംബാക്രമണം നടക്കുന്നുണ്ടെന്നും അൽ-റാന്റിസിയിലെ ആശുപത്രി വളപ്പിൽ നടന്ന ആക്രമണത്തിൽ വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . രാത്രിയിൽ ഇസ്രായേൽ ആക്രമണത്തിനും ഷെല്ലാക്രമണത്തിനും ശേഷം പരിക്കേറ്റ നിരവധി ആളുകൾ അൽ-ഷിഫ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെൽ കൂടുതൽ അടുത്ത് വന്നിരുന്നെങ്കിൽ അത് ഒരു വലിയ ദുരന്തം ആകുമായിരുന്നുവെന്ന് ഗാസ സിറ്റിയിലെ പ്രധാന ആശുപത്രി ജനറൽ ഡയറക്ടർ ഡോ. മുഹമ്മദ് അബു സെൽമിയ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.