തമിഴ് നാട്ടിൽ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മമണ്യം, പങ്കജ് മിത്തല്‍ എന്നിവരുടേതാണ് നടപടി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കി ഫെബ്രുവരി പത്തിനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്, റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കുന്നതിനു തടസ്സമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.
ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ എല്ലാ പ്രദേശത്തും അത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. എല്ലായിടത്തും റൂട്ട് മാര്‍ച്ച് അനുവദിക്കുന്നതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കോടതി ഇതു പരിഗണിച്ചില്ല.