മലയാളത്തിലും ഒപ്പം തമിഴിലും സൂപ്പർ ഹിറ്റായി മാറിയ സിനിമ “മഞ്ഞുമ്മൽ ബോയ്സി”നെതിരെ സംഗീത സംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ നിയമ യുദ്ധത്തിന് . ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിർമാതാവ് സൗബിൻ ഷാഹിർ, പിതാവും പറവ ഫിലിംസിൻ്റെ നിർമാതാവ് കൂടിയായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
![](https://thepoliticaleditor.com/wp-content/uploads/2024/05/manjummal-boys.jpg)
കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ‘കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ’ എന്ന പാട്ട് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഉപയോഗിച്ചുവെന്നു വക്കീൽ നോട്ടീസിൽ പറയുന്നു . 1991-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് പ്രണയദുരന്തകഥയായിരുന്നു ഗുണ. ഡെവിള്‍സ് കിച്ചണ്‍ എന്ന പേരുള്ള കൊടൈക്കനാല്‍ ഗുഹകള്‍ക്ക് ഗുണ കേവ്സ് എന്ന് പേര് ലഭിക്കാനും ഈ സിനിമ കാരണമായി.പകർപ്പവകാശ ലംഘനം ആണ് ഇളയരാജ ഉന്നയിക്കുന്നത്. സിനിമയിൽ ഗാനം ഉപയോഗിക്കുന്നത് തുടരാനോ നീക്കം ചെയ്യാനോ ഇളയരാജയിൽ നിന്ന് അനുമതി തേടാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
ഗുണയിലെ സൂപ്പര്‍ഹിറ്റ് പ്രണയ ഗാനം മഞ്ഞുമ്മല്‍ബോയ്സ് എന്ന സിനിമയുടെ ടൈറ്റില്‍ പ്രദര്ശനഭാഗത്ത് പശ്ചാത്തലമായി ഉപയോഗിച്ചിരുന്നു. ഗുണ ചിത്രീകരിച്ച കൊടൈക്കനാലിലെ ഡവിള്‍സ് കിച്ചന് എന്ന മലയിടുക്കിലാണ് മഞ്ഞുമ്മല്‍ ബോയ്സിലെ കഥയും നടക്കുന്നത്. ഗുണയിലെ ഈ ഗാനമാണ് തമിഴ്നാട്ടില്‍ ഈ മലയാളം സിനിമയെ ഹിറ്റാക്കി മാറ്റിയതില്‍ ഒരു ഘടകം.
തന്റെ ഈ പാട്ട് തന്റെ അനുമതി തേടാതെയാണ് മലയാളം സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഇളയരാജയുടെ വിശദീകരണം. പകര്‍പ്പവകാശത്തിന്റെ ലംഘനമാണിത്.