മുൻ കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരനും കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് തകർക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധീരന്റെ പ്രസ്താവനകളെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും സുധാകരനും മുമ്പ് പറഞ്ഞ പല കാര്യങ്ങളും തിരുത്തി പറഞ്ഞ സുധാകരന് ഇതും തിരുത്തേണ്ടിവരുമെന്ന് സുധീരനും “അടിക്ക് തിരിച്ചടി” എന്ന രീതിയിൽ പ്രതികരിച്ചു.
അമേരിക്കയില്‍ ചികിത്സയ്ക്കായി പോകാൻ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സുധാകരന്‍ സുധീരനെ തള്ളിപ്പറഞ്ഞു രംഗത്ത് വന്നത്.
കെപിസിസി യോഗത്തില്‍ വെച്ച് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് സുധാകരന് മറുപടിയുണ്ടെങ്കില്‍ അത് അവിടെതന്നെ പറയുന്നതായിരുന്നു ശരിയായ രീതിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ വച്ചാണ് തേതൃത്വത്തിനെതിരെ സുധീരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പങ്കെടുത്ത യോഗത്തിലായിരുന്നു സുധീരന്റെ ആഞ്ഞടിക്കൽ . സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ കൂടിയാലോചനകളുണ്ടാകുന്നില്ലെന്നും നേതൃത്വം പൂര്‍ണപരാജയമാണെന്നും സുധീരന്‍ പറഞ്ഞിരുന്നു.നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല മറിച്ച് തങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകളായെന്നും സുധീരന്‍ പറഞ്ഞു.