രാഹുൽ ഗാന്ധി ഒരു സാധാരണ പാർട്ടി പ്രവർത്തകനും പാർലമെന്റേറിയനുമാണെന്നും അദ്ദേഹത്തെ ഇത്രയധികം ഉയർത്തിക്കാട്ടേണ്ടതില്ലെന്നും മുൻ കോൺഗ്രസ് എംപി ലക്ഷ്മൺ സിങ് . മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗിന്റെ ഇളയ സഹോദരനാണ് ലക്ഷ്മൺ സിംഗ് .
മധ്യപ്രദേശിലെ ഗുണ നഗരത്തിലെ കോൺഗ്രസ് ഓഫീസിൽ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. രാഹുൽ ഗാന്ധി ഒരു എംപി മാത്രമാണെന്നും പാർട്ടിയുടെ മറ്റ് പാർലമെന്റ് അംഗങ്ങൾക്ക് തുല്യമാണെന്നും അഞ്ച് തവണ എംപിയും മൂന്ന് തവണ എംഎൽഎയുമായ ലക്ഷ്മൺ സിംഗ് പറഞ്ഞു. കഴിഞ്ഞ മാസം നടന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ഗുണ ജില്ലയിലെ ചച്ചൂര അസംബ്ലി സീറ്റിൽ നിന്ന് ബിജെപിയുടെ പ്രിയങ്ക പെഞ്ചി ലക്ഷ്മൺ സിംഗിനെ 61,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
നിങ്ങൾ (മാധ്യമങ്ങൾ) രാഹുൽ ഗാന്ധിയെ ഇത്രയധികം ഉയർത്തിക്കാട്ടരുത്. ഞങ്ങളും ചെയ്യാൻ പാടില്ല. ഒരാൾ വലിയ ആളാകുന്നത് ജന്മം കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണ്. രാഹുൽ ഗാന്ധിയെ ഇത്രയും വലിയ നേതാവായി കണക്കാക്കരുത്. അതിനു ഞാനില്ല. അദ്ദേഹം ഒരു സാധാരണ എംപിയാണ്. നിങ്ങൾ അദ്ദേഹത്തെ ഉയർത്തിക്കാട്ടിയോ ഇല്ലയോ എന്നത് എന്നത് പ്രശ്നമല്ല. രാഹുൽ ഗാന്ധി ഒരു എംപിയാണ്, അദ്ദേഹം പാർട്ടി അധ്യക്ഷനല്ല, കോൺഗ്രസ് പ്രവർത്തകനാണ്. ഇതിലപ്പുറം രാഹുൽ ഗാന്ധി ഒന്നുമല്ല.”– ലക്ഷ്മൺ സിംഗ് പറഞ്ഞു.