തിരുവനന്തപുരത്ത് ശനിയാഴ്ച രാത്രി കാറില്‍ സഞ്ചരിക്കുകയായിരുന്ന മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എ.യുമായ സച്ചിന്‍ദേവുമായി നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തില്‍ മേയര്‍ നല്‍കിയ വിശദീകരണത്തിനു വിരുദ്ധമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കെ.എസ്.ആര്‍.ടി.സി.ബസ്സിനു മുന്നില്‍ കുറുകെ കാറിട്ടിരിക്കുന്നതിന്റെയും ട്രാഫിക് സിഗ്നലില്‍ അടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നത്. തങ്ങള്‍ ട്രാഫിക്കില്‍ റെഡ് സിഗ്നല്‍ വന്നപ്പോഴാണ് ഡ്രൈവറുമായി സംസാരിച്ചതെന്നും ബസ്സിന് കുറുകെ കാര്‍ ഒരിക്കലും ഇട്ടിട്ടില്ലെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്നലെ വിശദീകരിച്ചിരുന്നു.
കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയർ പറഞ്ഞിരുന്നു.