ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാലാം തവണയും സമൻസ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളിനോട് ജനുവരി 18 ന് ആസ്ഥാനത്ത് ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജനുവരി 18 മുതൽ 20 വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കെജ്‌രിവാൾ ഗോവയിലെത്തുന്നതിനിടെ 19-ന് ഇ ഡി ഹാജരാകാൻ നിർദ്ദേശിച്ചത് ദുഷ്ടലാക്കോടെ ആണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.