ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണം രാഷ്ട്രീയ പ്രശ്നമായ തയ്‌വാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിക്ക് തന്നെ വീണ്ടും വിജയം. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരത്തില്‍ തുടരും. അമേരിക്കന്‍ അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും.
തായ്‌വാനിലെ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ലായ് ചിംഗ് തെ വോട്ടെണ്ണലിൽ പ്രാഥമിക ലീഡ് നേടിയിരുന്നു. വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ലായ് മൂന്ന് ദശലക്ഷത്തിലധികം വോട്ടുകളിൽ എത്തിയതായി തായ്‌വാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വീപിലെ 19 ദശലക്ഷത്തിലധികം വോട്ടർമാർ പുതിയ പ്രസിഡന്റിനെ നിർണ്ണയിക്കാൻ വോട്ട് ചെയ്തു.
ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കു നടുവിലാണ് പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാന്‍ തയ്‌വാനില്‍ തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്നു പാര്‍ട്ടികള്‍ക്കും പ്രധാനമായും അഭിപ്രായവ്യത്യാസമുണ്ടായിരുന്നതു ചൈനയോടുള്ള സമീപനത്തിന്റെ കാര്യത്തിലാണ്.
യുഎസ് അനുകൂല ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും ചൈന അനുകൂല കുമിന്താങ് പാര്‍ട്ടിയും ഒപ്പം യുഎസിനെയും ചൈനയെയും ഉള്‍ക്കൊള്ളുന്ന സന്തുലിത സമീപനമാണു വേണ്ടതെന്നു വാദിക്കുന്ന തയ്‌വാനില്‍ പീപ്പിള്‍സ് പാര്‍ട്ടിയും (ടിപിപി) തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ഭരണകക്ഷിയായ ഡിപിപിയെ പിന്തുണയ്ക്കുന്നവരിലേറെയും ദ്വീപില്‍ തന്നെ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ തായ് വാനികളാണ്.