മകള്‍ വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജികിനുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായി പ്രതികരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
മകൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ആദ്യം ഭാര്യക്കെതിരെയായിരുന്നു ആരോപണങ്ങൾ. ഇപ്പോഴുള്ള ആരോപണങ്ങൾ വർഷങ്ങളായി തുടരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ തുക ഉപയോഗിച്ചാണ് വീണ എക്‌സാലോജിക് എന്ന കമ്പനി ആരംഭിച്ചത്. കമല ഇൻറർനാഷണൽ ,ടെക്‌നിക്കാലിയ, സിംഗപ്പൂർ യാത്ര അങ്ങനെ കുറെ പറഞ്ഞുനടന്നതല്ലേ. നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാം. ഈ ആരോപണങ്ങളെന്നും ഞങ്ങൾക്ക് ഏൽക്കില്ല. കാരണം കൈകൾ ശുദ്ധമാണ്. തലയുയർത്തി തന്നെ ഞാൻ പറയും ആരോപണങ്ങൾ ഏൽക്കില്ല.”–പിണറായി പറഞ്ഞു.