വനിതാ സംവരണം ഗൗരവമുള്ളതാണെന്ന് തെളിയിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 33 ശതമാനം ടിക്കറ്റുകൾ ഭാരതീയ ജനതാ പാർട്ടി സ്ത്രീകൾക്ക് നൽകണമെന്ന് വഞ്ചിത് ബഹുജൻ അഘാഡി മഹാരാഷ്ട്ര പ്രസിഡന്റ്പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടു.
ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും 33 ശതമാനം സീറ്റുകൾ നീക്കിവച്ചുള്ള വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയെങ്കിലും 2035ന് മുമ്പ് ഇത് നടപ്പാക്കാൻ പോകുന്നുല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആർഎസ്എസും സ്ത്രീകളെ തുല്യമായി പരിഗണിക്കുന്നില്ലെന്നും മനുസ്മൃതിയുടെ തത്വങ്ങൾ ആണ് അവർ പാലിക്കുന്നതെന്നും പ്രകാശ് അംബേദ്കർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.