കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 20 വയസ്സുള്ള യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു . എരഞ്ഞോളിപാലത്തിനടുത്ത കച്ചുമ്പ്രത്ത്‌താഴെ ശ്രുതിനിലയത്തിൽ വിഷ്‌ണു(20)ന്റെ കൈകൾ ആണ് അറ്റുപോയത് . വിഷ്ണു ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്നാണ് വിവരം. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പറയുന്നു.
വിഷ്‌ണുവിന്റെ വീട്ടുമുറ്റത്താണ് സ്‌ഫോടനമുണ്ടായത്. 20 പേർക്ക് പരിക്കേറ്റതായും തലശ്ശേരി പോലീസ് പറഞ്ഞു. രാത്രി 12മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിനടുത്ത പറമ്പിൽ ബോംബ് നിർമിക്കുകയായിരുന്നു വിഷ്‌ണു. പരിക്കേറ്റ വിഷ്‌ണുവിനെ കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷമാണ് കോഴിക്കോടേക്ക് മാറ്റിയത്.
ഏതാനും ദിവസമായി രാത്രികാലത്ത് സ്‌ഫോടന ശബ്ദമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വിഷുവിനെ മറയാക്കി ബോംബു നിർമാണ പരീക്ഷണം നടന്നതായാണ് സംശയം. ബോംബ് എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യം ഒരു ആർഎസ്‌എസ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായതായും പറയുന്നു .