തന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്നും ഭാരതീയ ജനതാ പാർട്ടി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു. “ഞാനൊരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. അത് പറഞ്ഞത് എന്റെ സത്യസന്ധതയാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ പറഞ്ഞതിൽ എനിക്ക് ലജ്ജയില്ല, കാരണം ഇത് എനിക്ക് സംഭവിച്ചതാണ് കുറ്റവാളികളാണ് ഇതിൽ ലജ്ജിക്കേണ്ടത്”–ഖുശ്ബു പറഞ്ഞു. എട്ടാം വയസ്സിൽ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്ന തന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ തെലങ്കാനയിൽ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു ഖുശ്‌ബു സുന്ദർ പറഞ്ഞു.
“നിങ്ങൾ ശക്തരായിരിക്കുകയും സ്വയം നിയന്ത്രിക്കുകയും വേണം. ഒന്നും നിങ്ങളെ വീഴ്ത്തുകയോ അല്ലെങ്കിൽ ഇത് നിങ്ങളുടെ യാത്രയുടെ അവസാനമാണെന്ന് കരുതുകയോ ചെയ്യരുത് എന്ന സന്ദേശം ഞാൻ നൽകുന്നു . എന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തു. , സ്ത്രീകൾ ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയും വേണമെന്ന് ഞാൻ കരുതുന്നു. എന്തായാലും ഞാൻ എന്റെ യാത്ര തുടരും”– അവർ കൂട്ടിച്ചേർത്തു.