കൊല്ലത്തിന്റെ പ്രിയ സഖാവ് പി.കെ.ഗുരുദാസന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഭരണത്തിലും പാര്‍ടിയിലും ഉന്നത സ്ഥാനങ്ങളെല്ലാം വഹിച്ച ഗുരുദാസന് തന്റെ 88-ാം വയസ്സിലും സ്വന്തമായി വീട് ഒരു സ്വപ്‌നം ആയിരുന്നു. തിരുവനന്തപുരത്ത് എ.കെ.ജി.സെന്ററിനടുത്തുള്ള പാര്‍ടി ഫ്‌ലാറ്റിലാണ് അദ്ദേഹം ഇതുവരെയും കഴിഞ്ഞിരുന്നത്.
വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭയിൽ എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ഗുരുദാസൻ. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐ ടി യു സംസ്ഥാന പ്രസിഡന്റും ആയിരുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പാർടി അദ്ദേഹത്തെ സന്ദർശിച്ചു.
ജീവനും കര്‍മ്മവും അര്‍പ്പിച്ച സ്വന്തം പ്രസ്ഥാനത്തിന്റെ കൊല്ലം ജില്ലാ കമ്മിറ്റി പ്രിയ നേതാവിന് വീട് വെച്ചു നല്‍കാന്‍ തീരുമാനിക്കുകയും തിരുവനന്തപുരത്ത് ഗുരുദാസന് സ്വന്തമായുള്ള പത്ത് സെന്റില്‍ വീട് പണിയുകയും ചെയ്തു. കാരേറ്റ് പേടിക്കുളത്താണ് പുതിയ വീട് പണിതത്.
ഗൃഹപ്രവേശന ചടങ്ങിന് ഗുരുദാസനെ സ്‌നേഹിക്കുന്ന ധാരാളം പ്രവര്‍ത്തകരും നേതാക്കളും എത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സി.ഐ.ടി.യു. പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി , സി എസ് സുജാത, സി.പി.എം.കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കൊല്ലം എം.എല്‍.എ. എം.മുകേഷ് തുടങ്ങി ഒട്ടേറെ പ്രമുഖരും വീട്ടിലെത്തി.