കണ്ണൂരില്‍ സംഭവിക്കേണ്ടത് തന്നെ സംഭവിച്ചു. രാഷ്ട്രീയ പോരാട്ടത്തില്‍ കേരളത്തില്‍ ഇത്തവണ തീ പാറുക കണ്ണൂരില്‍ തന്നെയാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി തന്നെ മത്സരിക്കും. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി സിപിഎം തീപ്പൊരി നേതാവും ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്‍ തന്നെയായിരിക്കുമെന്നാണ് അനുമാനം. സിപിഎം ഇത് ഔദ്യോഗികമായി നാളെ മാത്രമേ പ്രഖ്യാപിക്കൂ എങ്കിലും ഇനി മറിച്ചൊരു സാധ്യത ഇല്ലെന്നു തന്നെ പറയാം. സുധാകരനെതിരെ ജയരാജന്‍ എന്നതു തന്നെയാണ് കൃത്യമായ സ്ഥാനാര്‍ഥിത്വം.
നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനാൽ മത്സര രംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
സുധാകരന് രാജ്യസഭ സീറ്റ് നൽകാനും ആലോചന ഉണ്ടായിരുന്നതായാണ് സൂചന. സുധാകരൻ വരുന്നത് ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാദ്ധ്യത കുറയുമെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു.