Categories
latest news

സോറന്‍ മികച്ച ഭൂരിപക്ഷം തെളിയിച്ചു…ഹേമന്തും വോട്ട് ചെയ്തു

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചമ്പയ് സോറന്‍. വിശ്വാസവോട്ടെടുപ്പില്‍ 47 എംഎല്‍എമാര്‍ പിന്തുണച്ചു. പ്രതിപക്ഷത്തിന് 29 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

47 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 81 അംഗ നിയമസഭയിൽ 29 എംഎൽഎമാർ എതിർത്തു. സ്വതന്ത്ര നിയമസഭാംഗമായ സരയൂ റോയ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

thepoliticaleditor

ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് ചമ്പയ് സോറന്റെ വിജയം പ്രഖ്യാപിച്ചത്. നിയമസഭയില്‍ ആര്‍പ്പുവിളികളോടെയാണ് ഭരണകക്ഷി അംഗങ്ങൾ പ്രഖ്യാപനത്തെ വരവേറ്റത്. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച സഭാ സമ്മേളനം വീണ്ടും പുനരാരംഭിക്കും.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലെ ഭൂരിപക്ഷം 41 ആണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് (ജെഎംഎം) 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അത് 50 ആയി ഉയരുമെന്നുമാണ് വോട്ടെടുപ്പിന് മുമ്പ് സോറന്‍ പറഞ്ഞത്. എന്നാല്‍ 47 പേരുടെ വോട്ട് മാത്രമാണ് അദ്ദേഹത്തിന് ഉറപ്പിക്കാനായത്. മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഹേമന്ത് സോറനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും ജാര്‍ഖണ്ഡിലെ തന്റെ സര്‍ക്കാര്‍ സോറന്റെ ഭരണത്തിന്റെ രണ്ടാം ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി. കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പിഎംഎല്‍എ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് സഭയിൽ ഹാജരായിട്ടുണ്ടായിരുന്നു .

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick