ഏകനാഥ് ഷിൻഡെയ്ക്കും 38 എം.എൽ.എമാർക്കും എതിരായ അയോഗ്യത ഹരജികൾ തള്ളിയ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ വിഭാഗം തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.
മഹാരാഷ്ട്ര സംസ്ഥാന അസംബ്ലി സ്പീക്കർ, രാഹുൽ നർവേക്കർ ജനുവരി 10 ന് തന്റെ ഉത്തരവിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാർത്ഥ രാഷ്ട്രീയ പാർട്ടിയും “യഥാർത്ഥ ശിവസേനയും” എന്ന് പ്രഖ്യാപിച്ചിരുന്നു.
സ്പീക്കറുടെ ഉത്തരവ് ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്ന് ഹർജിയിൽ പറയുന്നു.
നിയമസഭാ കക്ഷിയും രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം എടുത്തു കാട്ടുന്ന സുഭാഷ് ദേശായി വിഷയത്തിൽ സുപ്രിം കോടതി വിധിയുടെ നഗ്നമായ ലംഘനം കൂടിയാണ് സ്പീക്കറുടെ ഉത്തരവ് എന്നും ഹർജിയിൽ പറയുന്നു.