അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചു. ഈ മാസം 22 ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെയുള്ള ഒരു നേതാവും പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തെ ബിജെപിയും ആര്‍എസ്എസും ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് നടത്തുന്നതെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ ചേർന്ന് പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് പാർട്ടി എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കായികതാരങ്ങളെയും സെലിബ്രിറ്റികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർക്കും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ലാലു യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾക്കും ചടങ്ങിൽ ക്ഷണം ഉണ്ടായിരുന്നു. സിപിഎം നേരത്തെ തന്നെ ക്ഷണം നിരസിച്ചു ബിജെപിയുടെ നിലപാടിനെതിരെ പ്രതികരിച്ചിരുന്നു.