പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന സമരത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ നിയമ (യുഎപിഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മുൻ ജെഎൻ യു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരി 24ലേക്ക് മാറ്റി.
53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാരാണെന്ന് ആരോപിച്ച് ഖാലിദ്, ഷർജീൽ ഇമാം തുടങ്ങി നിരവധി പേർക്കെതിരെ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. ഉമർ ഖാലിദിന് ഇത് വരെയും ജാമ്യം ലഭിച്ചിട്ടില്ല.