Categories
kerala

കാനം രാജേന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കാനത്തിന്റെ ഇടതു കാലിലുണ്ടായ മുറിവുകളിൽ അണുബാധയെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

Spread the love

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍( 73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ടോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.

2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നല്‍കുന്നതിനായി കാനം കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തന്നെ അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ ദേശീയ നേതൃത്വം അംഗീകരിക്കാനായി പരിഗണിച്ചതായി ഇന്ന് വാര്‍ത്തയുണ്ടായിരുന്നു.

thepoliticaleditor

കാനത്തിന്റെ ഇടതു കാലിലുണ്ടായ മുറിവുകളിൽ അണുബാധയെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് രാജേന്ദ്രനിലെ പൊതു ബോധം രൂപം കൊണ്ടത്. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. സി.കെ.ചന്ദ്രപ്പൻ 1969 ൽ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായിട്ടാണ് കാനം സിപിഐ രാഷ്ട്രീയത്തിൽ നേതൃനിരയിലേക്ക് വന്നത് . അന്ന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി.

21–ാം വയസ്സിൽ സിപിഐ അംഗമായി. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു . ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാർലമെൻററി രംഗത്ത് നിന്നും മാറിയ കാനം പാർട്ടിയുടെ ചുമതലയിലേക്ക് വന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick