Categories
latest news

രാമക്ഷേത്രം ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പോകരുതെന്ന് കേരള ഘടകം, നിലപാടില്ലാതെ കേന്ദ്ര നേതൃത്വം

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ത്യയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തുടക്കമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏക ബിംബമായി ഉയര്‍ത്തി, രാമനൊപ്പം പ്രതിഷ്ഠിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ നായകനായ എല്‍.കെ.അദ്വാനിയെ പോലും തഴഞ്ഞു തീരുമാനിച്ച ഉദ്ഘാടനത്തില്‍ നരേന്ദ്ര മോദി തന്നെയാണ് ക്ഷേത്രം തുറന്നുകൊടുക്കുന്നതും.

ഈ ചടങ്ങിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചതില്‍ ഒരു കുരുക്ക് ബിജെപി നേതൃത്വം ലക്ഷ്യം വെക്കുന്നുണ്ട. കോണ്‍ഗ്രസ് പങ്കെടുത്താലും വിട്ടു നിന്നാലും രണ്ടും രാഷ്ട്രീയ പ്രചാരണ ആയുധമാകും. ന്യൂനപക്ഷങ്ങളെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് വിട്ടു നിന്നാല്‍ ഹിന്ദുഭൂരിപക്ഷ വോട്ടിനെ ബാധിക്കുമെന്ന മറ്റൊരു കീറാമുട്ടി നേതൃത്വത്തെ തുറിച്ചു നോക്കുന്നു.

thepoliticaleditor

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് പറഞ്ഞത് ന്യൂനപക്ഷ വോട്ടിനെയും മുന്നണിയിലെ മുസ്ലീംലീഗിന്റെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലൂമാണ്. ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ഒരു തരത്തിലും പാര്‍ടി പങ്കെടുക്കരുത് എന്ന് കേരള നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു.

എന്നാല്‍ ദേശീയ നേതൃത്വം നിലപാടിന്റെ കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. ബിജെപിയുടെ രാഷ്ട്രീയ പ്രചാരണവേദിയാണെന്ന് ചൂണ്ടിക്കാട്ടി കരുത്തോടെ ചടങ്ങില്‍ നിന്നും മാറിനില്‍ക്കാനുള്ള നട്ടെല്ല് കോണ്‍ഗ്രസ് പ്രകടിപ്പിക്കണമെന്നാണ് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മൃദുഹിന്ദുത്വ പറഞ്ഞതു കൊണ്ട് മാത്രം കോണ്‍ഗ്രസിന് നേട്ടമൊന്നുമുണ്ടാവില്ല എന്ന മധ്യപ്രദേശിലെ പൊളിഞ്ഞ തന്ത്രങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വിമര്‍ശിക്കുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick