Categories
kerala

കേരളവര്‍മ്മ കോളേജ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്: റീ കൗണ്ടിങ്ങില്‍ ജയിച്ചതില്‍ ഹൈക്കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി റീ കൗണ്ടിങ്ങില്‍ ജയിച്ചതില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. വീണ്ടും വോട്ടെണ്ണല്‍ നടത്തിയപ്പോള്‍ എങ്ങിനെയാണ് നേരത്തെ അസാധുവാക്കിയ വോട്ടുകള്‍ സാധുവായത് എന്ന് ഇത് സംബന്ധിച്ച് കെ.എസ്.യു. സ്ഥാനാര്‍ഥിയായ എസ്.ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു.

വോട്ടെണ്ണലിന്റെ അസ്സല്‍ രേഖകള്‍ വെള്ളിയാഴ്ച ഹാജരാക്കാന്‍ ജസ്റ്റിസ് ടി.ആര്‍.രവി നിര്‍ദ്ദേശിച്ചു. വീണ്ടും വോട്ടെണ്ണാന്‍ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നിരിക്കെ കോര്‍ കമ്മിറ്റി എന്തിന് തീരുമാനമെടുത്തു എന്ന് കോടതി ചോദിച്ചു. ഹാജരാക്കിയ തെളിവനുസരിച്ച് പ്രിന്‍സിപ്പാള്‍ കോര്‍ കമ്മിറ്റിയുടെ ഭാഗമല്ല. എന്നാല്‍ പ്രിന്‍സിപ്പാളും ഒപ്പിട്ടവരില്‍ ഉള്ളതായി കാണുന്നു. ആദ്യത്തെ പട്ടികയില്‍ നോട്ട വിഭാഗത്തില്‍ പെട്ട വോട്ടുകള്‍ 19 ആണ്. അത് റീ കൗണ്ടിങില്‍ 18 ആയി കുറഞ്ഞതെങ്ങിനെയെന്നും കോടതി ആരാഞ്ഞു. അസാധുവായ വോട്ട് സാധുവായതെങ്ങിനെ-ഇത് ചെറിയ കാര്യമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

thepoliticaleditor

വിവാദമുയര്‍ത്തിയ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെണ്ണലില്‍ ഒരു വോട്ടിനാണ് ശ്രീക്കുട്ടനെ പിന്തള്ളി എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചത്. ഇതാണ് വന്‍ വിവാദത്തിന് ഇടയാക്കിയത്. ആദ്യ വോട്ടെണ്ണലില്‍ ശ്രീക്കുട്ടന്‍ വിജയിച്ചതായി വാര്‍ത്ത പരന്നിരുന്നു. ഇതിനു പിറകെ രാത്രി നടന്ന റീ കൗണ്ടിങ്ങില്‍ അസാധു വോട്ടുകള്‍ സാധുവാക്കി മാറ്റി തന്നെ തോല്‍പിച്ചെന്നാണ് ശ്രീക്കുട്ടന്റെ പരാതി.

Spread the love
English Summary: high courts queries over keralavarma college union election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick