Categories
latest news

പാര്‍ടിയില്‍ നിന്നും താന്‍ പുറത്തു പോയതിനു കാരണം ബി.എല്‍.സന്തോഷ് – ജഗദീഷ് ഷെട്ടര്‍

കര്‍ണാടകയിലെ പ്രമുഖ ബി.ജെ.പി.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടര്‍ താന്‍ ബിജെപിയില്‍ നിന്നും പുറത്തു പോകാന്‍ കാരണക്കാരന്‍ പാര്‍ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് ആണെന്ന് ആരോപിച്ചു രംഗത്തുവന്നു. ഇന്നലെയാണ് ഷെട്ടര്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി എൽ സന്തോഷ് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ച് തന്നെ അപമാനിച്ചെന്നും 67 കാരനായ ലിംഗായത്ത് നേതാവ് പറഞ്ഞു. ജഗദീഷ് ഷെട്ടാർ പ്രതിനിധീകരിച്ച ഹുബ്ലി-ധാർവാഡ് സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ മഹേഷ് തെങ്കിങ്കൈയ്ക്കാണ് പാർട്ടി സീറ്റ് നൽകിയത്.

ആറ് തവണ എം.എൽ.എ.യും മുൻ നിയമസഭാ പ്രതിപക്ഷ നേതാവും മുൻ സ്പീക്കറും മുമ്പ് പാർട്ടി അധ്യക്ഷനുമായ തനിക്ക് മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതാണ് ബി.ജെ.പിയുമായി വേർപിരിയാനുള്ള തീരുമാനമെടുത്തതിനു പിന്നിലെന്ന് ഷെട്ടർ പറയുന്നു. “ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രി സ്ഥാനം കിട്ടാതിരുന്നിട്ടും ഞാൻ കഠിനാധ്വാനം ചെയ്തു. മഹേഷിന് ടിക്കറ്റ് കിട്ടാൻ വേണ്ടി മാത്രം ബി.എൽ സന്തോഷ് എനിക്കെതിരെ ഗൂഢാലോചന നടത്തി”– ഷെട്ടാർ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: shettar against b l santhosh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick