Categories
latest news

ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും അടിയൊഴുക്കുകള്‍?

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേ ഏറ്റവും സമ്മര്‍ദ്ദത്തിലായിരിക്കുന്ന പാര്‍ടി 2019-ലെ ഭരണകക്ഷി സഖ്യത്തിലുണ്ടായിരുന്ന ജെ.ഡി.എസ്. ആണ്. പഴയ മൈസൂര്‍ മേഖലയിലെ ഏറ്റവും വലിയ ശക്തിയായ ജെഡിഎസിന്റെ കാല്‍ക്കീഴില്‍ നിന്നും മണ്ണ് അറിയാതെ നീങ്ങിപ്പോകുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്ന സംഭവങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്നു. ജെഡിഎസ് എം.എല്‍.എ.മാര്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും കൂറുമാറിപ്പോുകുകയാണ്. നാല് ദിവസം മുമ്പ് എസ്ആര്‍ ശ്രീനിവാസ് എന്ന എംഎല്‍എ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിന് കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു എം.എല്‍.എ. എ.ടി.രാമസ്വാമി സ്ഥാനം രാജിവെച്ച ശേഷം ബി.ജെ.പി.യില്‍ ചേര്‍ന്നു. ഒരാഴ്ചയ്ക്കകം ജെ.ഡി.എസിന് രണ്ടു എംഎല്‍എ മാരെയാണ് നഷ്ടപ്പെട്ടത്. ലാഭം കോണ്‍ഗ്രസിനും ബിജെപിക്കും ലഭിച്ചു.

ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ഹാസനില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തതിനു കാരണം ദേവഗൗഡയുടെ കുടുംബത്തിലെ വഴക്കാണ് എന്നത് പരസ്യമായിക്കഴിഞ്ഞു. ഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ ഹാസനില്‍ സ്ഥാനാര്‍ഥിയായി ജെഡിഎസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഭവാനി സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

thepoliticaleditor
Spread the love
English Summary: jds mlas joins bjp and congress in karnataka

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick