ഓസ്കർ പുരസ്‌കാര നിറവിലാണ് ഇപ്പോൾ ഇന്ത്യ. തൊണ്ണൂറ്റിഅഞ്ചാമത് ഓസ്കർ പ്രഖ്യാപനത്തിൽ രണ്ടു പുരസ്‌കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന സിനിമയിലെ ഗാനമായ ‘നാട്ടു നാട്ടു’ മികച്ച ഒറിജിനൽ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കാർത്തികി ഗോൺസാൽവ്‌സിന്റെയും ഗുനീത് മോംഗയുടെയും ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ ഓസ്കാർ പുരസ്‌കാരം നേടി.
തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ അനാഥരായ രണ്ട് ആനക്കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങൾ – ബൊമ്മനും ബെള്ളിയും – ശരിക്കും ജീവിച്ചിരിക്കുന്നവർ തന്നെയാണ്.
വാട്‌സ്ആപ്പിലൂടെയാണ് അവാർഡിനെ കുറിച്ച് താൻ കേട്ടതെന്ന് ബൊമ്മൻ പറയുന്നു. “ഞാൻ എന്ത് പറയും, രണ്ട് ആനക്കുട്ടികളോടും കാർത്തികിയോടും എനിക്ക് നന്ദി പറയണം, എനിക്ക് മറ്റെന്താണ് അറിയേണ്ടത്?”– അദ്ദേഹം പറയുന്നു.