കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍ അര്‍ഹരായി.
75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പിന് ഷിന്റോ ജോസഫ്- മലയാള മനോരമ,.പി.വി.കുട്ടന്‍- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി, കെ.എസ്.ഷംനോസ്-മാധ്യമം, ജി.ബാബുരാജ്- ജനയുഗം, സി.നാരായണന്‍-മുൻ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി, ഡോ.നടുവട്ടം സത്യശീലന്‍-മുൻ അസിസ്റ്റന്റ് എഡിറ്റർ, മംഗളം, നീതു സി.സി-മെട്രോവാര്‍ത്ത എന്നിവരെയും തെരഞ്ഞെടുത്തതായി അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.
10,000 രൂപ വീതമുള്ള പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി-, മലയാള മനോരമ,അമൃത.എ.യു, മാതൃഭൂമി ഓൺലൈന്‍, അനു എം.- മലയാളം ദിനപത്രം, അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍, അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്, ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം, സുപ്രിയ സുധാകര്‍- ദേശാഭിമാനി, ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി, റഷീദ് ആനപ്പുറം ദേശാഭിമാനി,സിജോ പൈനാടത്ത്-ദീപിക, ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം, വി.ജയകുമാര്‍-കേരളകൗമുദി, മൊഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം എന്നിവർ അർഹരായി.
തോമസ് ജേക്കബ്,ഡോ. സെബാന്‍ പോള്‍, എം.പി.അച്യുതന്‍, ഡോ.പി.കെ.രാജശേഖരന്‍, ഡോ.മീന ടി പിളള , ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 21 ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ.ജിസന്തോഷ് എന്നിവർ പങ്കെടുത്തു.