തിരഞ്ഞെടുപ്പടുക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണത്തിനും വിദ്വേഷ രാഷ്ട്രീയത്തിലൂടെയുള്ള വോട്ട് ബാങ്കിലും ശ്രദ്ധിക്കുന്നതായ ആരോപണം നേരിടുന്ന ബി.ജെ.പി. സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് സംസ്ഥാനത്തില്‍ നല്‍കിയിരുന്ന നാല് ശതമാനം സംവരണവും പിന്‍വലിച്ചു. ഇത് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നു.
മുസ്ലീങ്ങൾക്ക് നൽകിയിരുന്ന 4 ശതമാനം സംവരണം പിൻവലിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ നിയമപരമായി പോരാടാൻ കർണാടക സുന്നി ഉലമ ബോർഡ് തീരുമാനിച്ചതായി കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് ഔഖാഫ് ചെയർമാൻ ഷാഫി സാദി ശനിയാഴ്ച പറഞ്ഞു. സംവരണം പുനഃസ്ഥാപിക്കണമെന്ന് ബിജെപിയും സർക്കാരിനോട് ആവശ്യപ്പെട്ടുണ്ട് .