കഴിഞ്ഞ ദിവസം പുല്‍വാമയില്‍ കാശ്മീരി പണ്ഡിറ്റിനെ വെടിവെച്ചു കൊന്ന ഭീകരനെ വധിച്ചതായി സുരക്ഷാസേനയും പൊലീസും അവകാശപ്പെട്ടു. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മ വെടിയേറ്റ് കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തന്നെയാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഭീകരനെ ഇല്ലാതാക്കിയതെന്ന് പോലീസ് ചൊവ്വാഴ്ച അറിയിച്ചു. അക്വിബ് മുസ്താഖ് ഭട്ട് എന്നയാളാണ് വധിക്കപ്പെട്ടത്. ഇയാൾ നേരത്തെ ഹിസ്ബുൾ മുജാഹിദ്ദിൻ-ൽ പ്രവർത്തിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പുൽവാമയിലെ തന്റെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള പ്രാദേശിക മാർക്കറ്റിലേക്ക് പോകുമ്പോൾ ബാങ്ക് ഗാർഡായ ശർമ്മയെ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. വഴിയാത്രക്കാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.