കർഷകരുടെ ഡൽഹി ചലോ മാർച്ചിലും പ്രതിഷേധത്തിലും പങ്കെടുക്കവെ സംഗ്രൂർ-ജിന്ദ് അതിർത്തിയിലെ ഖനൗരിയിൽ ഹരിയാന പോലീസ് നടപടിയെത്തുടർന്ന് പഞ്ചാബ് ഭട്ടിണ്ടയിലെ ശുഭ്‌കരൻ സിങ് (21) കൊല്ലപ്പെട്ടതിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്യണമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പാന്ദേർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിൻ്റെ അതിർത്തിയിൽ പ്രവേശിച്ച് 25-30 ട്രാക്ടർ-ട്രോളികൾക്ക് കേടുപാടുകൾ വരുത്തിയതിന് ഹരിയാന ഉദ്യോഗസ്ഥർക്കെതിരെ പഞ്ചാബ് സർക്കാർ നടപടിയെടുക്കണമെന്ന് പാന്ദേർ പറഞ്ഞു.
ബുധനാഴ്ച ഖനൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കർഷകൻ മരിക്കുകയും 12 ഹരിയാന പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
ഡൽഹി ചലോ മാർച്ചിൻ്റെ ഭാഗമായി ഹരിയാനയിലേക്ക് കടക്കുന്നത് തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾക്ക് നേരെ പ്രതിഷേധക്കാർ നീങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
പട്യാലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥർ പഞ്ചാബ് പ്രദേശത്തേക്ക് പ്രവേശിക്കുകയും ഖനൗരി അതിർത്തി പോയിൻ്റിൽ പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗം നടത്തുകയും ചെയ്തുവെന്ന് പാന്ദർ ആരോപിച്ചു. “പഞ്ചാബ് സർക്കാർ സെക്ഷൻ 302 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു .”– പാന്ദേർ പറഞ്ഞു.