കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇ.പി.ജയരാജനെതിരെ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ചെന്ന് ഇന്നലെ ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പാര്‍ടി സംസ്ഥാനസമിതി യോഗത്തില്‍ ഇ.പി.ജയരാജന്‍ തനിക്കെതിരായ ആരോപണത്തിന് മറുപടി പറഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ പല രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. സംസ്ഥാന സെക്രട്ടറിയറ്റ് നിര്‍ദ്ദേശം പാലിച്ച് വിശദീകരണം നല്‍കിയ ഇ.പി.ജയരാജന്‍ പറഞ്ഞ കാര്യങ്ങളിന്‍മേല്‍ തീര്‍പ്പു കല്‍പിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയറ്റ് തന്നെയാണ് എന്നാണ് സൂചന. ഇതനുസരിച്ച് അടുത്ത സെക്രട്ടറിയറ്റ് യോഗത്തില്‍ വിശദീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും തുടര്‍ നടപടി.