കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനായി പറഞ്ഞ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്. 2020 മാര്‍ച്ച് ഒന്നിന് പെട്രോള്‍ വില 69.5 രൂപ ആയിരുന്നു. 2022 മാര്‍ച്ച് ഒന്ന് ആയപ്പോള്‍ അത് 95.4 രൂപയും മെയ് ഒന്നിന് അത് 105.4 രൂപയും ആയി. മെയ് 22-ന് അത് കുറച്ച് 96.7 രൂപയാക്കി. ഇത് എന്തു തരം വിലക്കുറവിന് ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു.
2020 നും 2022 നും ഇടയിൽ പെട്രോൾ വിലയിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടി അദ്ദേഹം എഴുതി, “ഇപ്പോൾ, 0.8 രൂപയ്ക്കും 0.3 രൂപയ്ക്കും പ്രതിദിനം പെട്രോൾ ‘വികാസ്’ കാണുമെന്ന് പ്രതീക്ഷിക്കുക. പൗരന്മാരെ കബളിപ്പിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. റെക്കോർഡ് പണപ്പെരുപ്പത്തിൽ നിന്ന് ജനങ്ങൾ യഥാർത്ഥ ആശ്വാസം അർഹിക്കുന്നു.
ജനങ്ങളെ വിഢികളാക്കുന്നത് നിര്‍ത്തണമെന്ന് മോദിയോട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് യഥാക്രമം എട്ട് രൂപയും ആറ് രൂപയും കേന്ദ്രം ശനിയാഴ്ച കുറച്ചിരുന്നു.