ആഗോളതലത്തിൽ കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെ പതിനാറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് അറബ് രാജ്യത്ത് കൊവിഡ് കേസുകളിൽ അഞ്ചിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച, 400 ലധികം കേസുകൾ കണ്ടെത്തി, അതിൽ 81 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സൗദി അറേബ്യയിലെ പൗരന്മാർക്ക് യാത്ര നിരോധിച്ചിരിക്കുന്ന 16 രാജ്യങ്ങൾ:
ഇന്ത്യ
ലെബനൻ
സിറിയ
ടർക്കി
ഇറാൻ
അഫ്ഗാനിസ്ഥാൻ
യെമൻ
സൊമാലിയ
എത്യോപ്യ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ലിബിയ
ഇന്തോനേഷ്യ
വിയറ്റ്നാം
അർമേനിയ
ബെലാറസ്
വെനിസ്വേല
അതേസമയം, രാജ്യത്ത് കുരങ്ങുപനി ബാധിച്ചിട്ടില്ലെന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. സംശയാസ്പദമായ കുരങ്ങുപനി കേസുകൾ നിരീക്ഷിക്കാനും കണ്ടെത്താനും പുതിയ എന്തെങ്കിലും കേസുകൾ ഉയർന്നുവന്നാൽ അണുബാധയ്‌ക്കെതിരെ പോരാടാനും രാജ്യത്തിന് കഴിവുണ്ടെന്ന് പ്രതിരോധ ആരോഗ്യ ഉപമന്ത്രി അബ്ദുല്ല അസിരി പറഞ്ഞു.