ഉക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ ഉക്രെയിനിലെ സൈനിക കേന്ദ്രങ്ങളിലേക്ക് റഷ്യ മിസൈല്‍ വര്‍ഷിച്ചു. ആരെങ്കിലും റഷ്യയെ നേരിടാൻ ശ്രമിച്ചാൽ മോസ്കോയുടെ പ്രതികരണം “തൽക്ഷണം” ആയിരിക്കുമെന്ന് പ്രസിഡന്റ് പുടിൻ മുന്നറിയിപ്പ് നൽകി. കിഴക്കൻ ഉക്രെയ്നിലെ ഉക്രേനിയൻ പട്ടാളക്കാരോട് ആയുധങ്ങൾ ഉപേക്ഷിച്ച് അവരുടെ വീടുകളിലേക്ക് മടങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
നഗരങ്ങളിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും രാജ്യത്തെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തടയാനായി അത്തരം കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നും റഷ്യ സ്ഥിരീകരിക്കുകയും ചെയ്‌തു. സൈനിക കേന്ദ്രങ്ങളിലേക്കും അതിര്‍ത്തികളിലേക്കും റഷ്യന്‍ മിസൈലുകള്‍ പ്രയോഗിക്കപ്പെട്ടതായി ഉക്രെയിന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സ് റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കാന്‍ സെലന്‍സ്‌കി പ്രതിരോധ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
റഷ്യ സമ്പൂർണ്ണ യുദ്ധം ആരംഭിച്ചതായി ഉക്രെയ്നിന്റെ വിദേശകാര്യ മന്ത്രി ആരോപിച്ചു. യുദ്ധം തടയാൻ സാധ്യമായതെല്ലാം ചെയ്യാൻ ഐക്യ രാഷ്ട്ര സഭയോട് ഉക്രൈൻ ആവശ്യപ്പെട്ടു.