റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കിഴക്കൻ ഉക്രെയ്നിൽ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ഏഴ് വർഷത്തിനിടെ ആദ്യമായി എണ്ണവില 100 ഡോളറിന് മുകളിലേക്ക് കുതിച്ചു.
ഓഹരിവിപണിയിലും യുദ്ധത്തിന്റെ ആഘാതം പ്രതിഫലിച്ചു തുടങ്ങി. ഏഷ്യൻ ഓഹരി വിപണികളിൽ 2 മുതൽ 3 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. പിരിമുറുക്കം രൂക്ഷമായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണികൾ തകർച്ചയിലാണ്.
നിക്ഷേപകർ സുരക്ഷിതമായ സ്വത്തുക്കളിലേക്കു നിക്ഷേപം മാറ്റുകയാണ് എന്നാണ് സൂചന. യുഎസ് ഡോളറും ജാപ്പനീസ് യെൻ-ഉം ശക്തിപ്പെടുമ്പോൾ സ്വർണ വില ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്.