Categories
latest news

ആര്യന്‍ഖാനെ കുരുക്കിയതില്‍ ബി.ജെ.പി.നേതാവുണ്ടോ….മഹാരാഷ്ട്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഫോട്ടോസഹിതം

ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്നു കേസില്‍ കുരുക്കിയതില്‍ ബി.ജെ.പി.നേതാക്കള്‍ക്ക് എന്തെങ്കിലും റോള്‍ ഉണ്ടോ…കഴിഞ്ഞ ശനിയാഴ്ച കൊര്‍ഡേലിയ ക്രൂയീസില്‍ നടത്തിയ റേവ് പാര്‍ടിയില്‍ ആര്യന്‍ ഖാനൊപ്പെ സെല്‍ഫി എടുത്തവരില്‍ ഒരു ബി.ജെ.പി. നേതാവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയായ എന്‍.സി.പി.നേതാവ് നവാബ് മാലിക് ആണ്. ഫോട്ടോ സഹിതം, അതിലെ മൊട്ടത്തലയനായ വ്യക്തയുടെ പേരും വിലാസവും സഹിതമാണ് മന്ത്രിയുടെ ആരോപണം.

കസ്റ്റഡിയിൽ എടുക്കുന്ന നേരത്തു ആര്യന്‍ ഖാനോടൊപ്പം ഈ ഫോട്ടോയിൽ കാണുന്നത് ഈ ബി.ജെ.പി. പ്രവര്‍ത്തകനായ കെ.പി. ഗോസവി ആണെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ

ആര്യന്‍ ഖാനോടൊപ്പം സെല്‍ഫിയെടുത്തത് ബി.ജെ.പി. പ്രവര്‍ത്തകനായ കെ.പി. ഗോസവി ആണെന്നാണ് നവാബ് മാലിക് പറയുന്നത്. തീര്‍ന്നില്ല, ആര്യന്റെ സുഹൃത്തായ അര്‍ബാസിനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിലേക്ക് വലിച്ചിഴച്ച ഭാനുശാലി എന്നയാള്‍ ഒരു ബി.ജെ.പി. ഭാരവാഹിയാണെന്നും നവാബ് മാലിക് പറയുന്നു.
സെപ്റ്റംബർ 21 ന് ഡൽഹിയിൽ ഒരു കേന്ദ്രമന്ത്രിക്കൊപ്പം മനീഷ് ഭാനുശാലി ഉണ്ടായിരുന്നുവെന്ന് മാലിക് ബുധനാഴ്ച മഹാരാഷ്ട്ര എൻസിപി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 22 ന് അദ്ദേഹം ഗാന്ധിനഗറിൽ ഒരു ബിജെപി മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

thepoliticaleditor

ഭാനുശാലിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ബിജെപിയുടെ വൈസ് പ്രസിഡന്റാണെന്ന് മന്ത്രി ആരോപിച്ചു. ഒരു ബിജെപി നേതാവ് ആര്യൻ ഖാനെ തന്നോടൊപ്പം വലിച്ചിഴയ്ക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. എൻസിബി ഈ വിഷയത്തിൽ ഉത്തരം പറയണം. നരേന്ദ്രമോദി, അമിത്ഷാ, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവര്‍ക്കൊപ്പം മനീഷ് ഭാനുശാലി നില്‍ക്കുന്ന ഫോട്ടോകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഗോസാവി ഒരു സ്വകാര്യ ഡിറ്റക്ടീവ് ആണെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി ആണെന്നും പൂനെയിൽ അദ്ദേഹത്തിനെതിരെ വ്യാജരേഖ ചമയ്ക്കൽ കേസുണ്ടെന്നും മന്ത്രി വെളിപ്പെടുത്തുന്നു.

Spread the love
English Summary: maharashtra ministers allegation about involvement of bjp leader in aryan khan arrest

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick