മാതൃഭൂമി ന്യൂസിലെ സഹപ്രവര്‍ത്തകയായ യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന പരാതി നേരിടുന്ന സീനിയര്‍ അവതാരകന്‍ വേണു ബാലകൃഷ്‌ണനെ മാതൃഭൂമി കമ്പനി പുറത്താക്കിയെന്ന് അഭ്യൂഹം. നിര്‍ബന്ധപൂര്‍വ്വം രാജി വാങ്ങുകയായിരുന്നു എന്നു പറയുന്നു. ഒപ്പം ജോലി ചെയ്യുന്ന അവതാരക നല്‍കിയ പരാതിയെത്തുടര്‍ന്ന് വേണു ബാലകൃഷ്‌ണനെ രണ്ടു ദിവസം മുൻപ് കമ്പനി സസ്‌പെന്റ് ചെയ്‌തിരുന്നു. സഹപ്രവർത്തകയുടെ പരാതിയിന്‍മേലാണ് നടപടി. നേരത്തെയും വേണുവിനെതിരെ സമാന ആരോപണം ഉയര്‍ന്നിരുന്നു.
ഒരിക്കല്‍ ഒരു മേക്കപ്പ് സ്റ്റാഫായ സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ഉണ്ടായി എന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നൊക്കെ പരാതി ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ്. വേണു ബാലകൃഷ്‌ണന്റെ സഹോദരന്‍ ഉണ്ണി ബാലകൃഷ്‌ണനായിരുന്നു ഇക്കാലത്തൊക്കെ ടി.വി.ന്യൂസ് വിഭാഗത്തിന്റെ മേധാവി എന്നതിനാലാണ് പരാതികള്‍ ഒതുക്കിത്തീര്‍ക്കാറ് എന്ന് ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഉണ്ണി ബാലകൃഷ്‌ണന്‍ മാതൃഭൂമിയില്‍ നിന്നും രാജി വെച്ചു.