അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതിക്കുള്ളില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ സുപ്രീം കോടതി ഇമ്രാന്‍ ഖാന്റെ തടവ് അസാധുവാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മെയ് 17 വരെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകില്ല. ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി ഇന്നലെ പ്രസ്താവിച്ചിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാന് ഇസ്ലമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഹാജരായപ്പോഴാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറഅറി ബ്യൂറോ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. കോടതി മുറിയിൽ കടന്ന് അറസ്റ്റ് ചെയ്ത നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.