അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ സംബന്ധിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സാവകാശം നല്‍കണമെന്നാണയിരുന്നു സെബിയുടെ ആവശ്യം. സമയം നീട്ടി വേണമെന്ന സെബിയുടെ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവിറക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എഎം സപ്രെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് രജിസ്ട്രിയിലുണ്ടെന്നും റിപ്പോർട്ട് കാണാൻ സമയം ലഭിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ച് പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിലെ അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടാണ് സെബി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.