റെയിൽവേയിൽ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 70 ലക്ഷം രൂപയും 1.5 കിലോ സ്വർണാഭരണങ്ങളും ഉൾപ്പെടെയെന്ന് വാർത്ത .
ഇതിനു പുറമെ 540 ഗ്രാം സ്വർണ ബിസ്കറ്റും ഒപ്പം 900 യുഎസ് ഡോളർ ഉൾപ്പെടെയുള്ള ചില വിദേശ കറൻസികളും പിടിച്ചു .
ഇതേ അഴിമതിക്കേസുമായി ബന്ധപ്പെട്ട്ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് തേജസ്വിക്ക് സിബിഐ നോട്ടിസ് നൽകിയിട്ടുണ്ട്.