വടകരയിലെ വിവാദ സ്ത്രീവിരുദ്ധ പ്രസംഗത്തിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തി ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തനിക്കെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘എനിക്കെതിരെയുണ്ടായ ആക്രമണത്തിൽ നടപടിയുണ്ടായില്ല. വീടിനു നേരെ ബോംബെറിഞ്ഞവരെ ഇതുവരെ പിടിച്ചില്ല. പ്രസംഗത്തിൽ നിയമപരമായി തെറ്റില്ല. എന്നാൽ രാഷ്ട്രീയമായി തെറ്റുണ്ട്. മാധ്യമങ്ങൾ എന്നെ മോശമായ രീതിയിൽ ചിത്രീകരിച്ചു’’ – ഹരിഹരൻ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹരിഹരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
