അലസ് ബിയാലിയാറ്റ്സ്കി എന്ന പേര് ഇന്നു മുതല്‍ ലോകപ്രശസ്തമായിരിക്കയാണ്. ജയിലില്‍ കിടക്കുന്ന ഇദ്ദേഹം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്-സമാധാനത്തിനുള്ള ലോകോത്തര ബഹുമതി ഈ തടവുകാരനെ തേടി എത്തിയിരിക്കുന്നു. ബെലാറസ് എന്ന രാജ്യത്തെ “വിയാസ്ന” എന്ന സംഘടനയുടെ നേതാവായ ബിയാലിറ്റ്സ്കിയും ആ സംഘടനയും 2022-ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. “വിയാസ്ന” എന്ന വാക്കിന് വസന്തം എന്നാണ് അർഥം.
60 കാരനായ ജനാധിപത്യമനുഷ്യാവകാശ പ്രവർത്തകനായ ബിയാലിയാറ്റ്സ്കി വധശിക്ഷയുടെ കടുത്ത എതിരാളിയും അദ്ദേഹം സ്ഥാപിച്ച സംഘടനയായ “വിയാസ്ന” എന്ന പ്രമുഖ സർക്കാരിതര സംഘടന ബെലാറസിലെ സിവിൽ സമൂഹത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവചിക്കുകയും ചെയ്യുന്നു എന്ന് നോബൽ കമ്മിറ്റി നിരീക്ഷിച്ചു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി ബെലാറസിലെ ബിയാലിയാറ്റ്സ്കിയുടെ പ്രചാരണം ഏകദേശം 30 വർഷമായി തുടരുന്നു.
പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഭരണത്തിൻ കീഴിലുള്ള ബെലാറസിനെ പലപ്പോഴും “യൂറോപ്പിന്റെ അവസാന സ്വേച്ഛാധിപത്യം” എന്ന് വിളിക്കാറുണ്ട്. ബെലാറഷ്യൻ എഴുത്തുകാരിയും 2015 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ സ്വെറ്റ്ലാന അലക്സിവിച്ച് ഈ വർഷം ആദ്യം നൽകിയ അഭിമുഖത്തിൽ “സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്” എന്ന് പറയുകയും ചെയ്തിരുന്നു.