കൊവിഡിനുള്ള മൂന്നാമത്തെ കരുതല്‍ ഡോസ്(ബൂസ്റ്റര്‍ ഡോസ്) ആയി റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിനെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ രാജ്യത്ത് സ്പുട്നിക് വാക്സിന് സ്വീകരിച്ച ആറര ലക്ഷം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അവസരം ലഭിക്കും.
ഉടൻ തന്നെ രാജ്യത്തുടനീളമുള്ള സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മുതിർന്നവർക്കുള്ള കോവിഡ് വാക്സിനുകളുടെ മൂന്നാം ഡോസ് ആയി കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു.