അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി തത്ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ കോടതിയിൽ ആവശ്യപ്പെടും. ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളിൽ വിധി പുറപ്പെടുവിക്കേണ്ട വഞ്ചിയൂർ കുടുംബ കോടതിയിൽ ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും കോടതിയെ അറിയിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടർക്കും സർക്കാർ നൽകി. സർക്കാർ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും തന്റെ കുഞ്ഞിനെ തനിക്ക് തന്നെ തിരികെ ലഭിക്കുമെന്ന് ഇപ്പോൾ കൂടുതൽ ഉറപ്പായെന്നും അനുപമ പറഞ്ഞു. ഇന്ന് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അനുപമ. എസ. ചന്ദ്രൻ. കോടതിയിൽ പോകും മുൻപ് തന്നെ ഈ വാർത്ത സന്തോഷം തരുന്നുവെന്ന് അനുപമ പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടും
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024