ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശം വെളിപ്പെടുത്താന്‍ സുപ്രീംകോടതിയോട് ജൂണ്‍ 30 വരെ സമയം നീട്ടി ആവശ്യപ്പെട്ട എസ്.ബി.ഐ. നടപടി സംശയാസ്പദമെന്നും ബിജെപി സര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ രക്ഷപ്പെടാനുള്ള കവചമായി ഉപയോഗിക്കുകയാണെന്നും ഖര്‍ഗെ ആരോപിച്ചു. മാർച്ച് ആറിനകം വിശദാംശങ്ങൾ നൽകണമെന്നാണ് ബാങ്കിനോട് കോടതി ഉത്തരവിട്ടിരുന്നത്.
ബോണ്ടിന്റെ വിശദാംശങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പുറത്തു വരാതിരിക്കാനുള്ള തന്ത്രമാണ് എസ്.ബി.ഐ.യുടെ സമയം നീട്ടിച്ചോദിക്കുന്നതിനു പിന്നിലെന്നാണ് ഖര്‍ഗെ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള തങ്ങളുടെ സംശയാസ്പദമായ ഇടപാടുകൾ മറയ്ക്കാൻ മോദി സർക്കാർ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ഒരു കവചമായി ഉപയോഗിക്കുകയാണെന്നു മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജൂൺ 30ന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മാത്രം വിശദാംശങ്ങൾ എസ്ബിഐ പങ്കിട്ടാൽ മതി എന്നാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.