കാർഷിക വിളകൾക്ക് കുറഞ്ഞ താങ്ങു വില ആവശ്യപ്പെട്ട്സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ന്യൂഡൽഹിയിലേക്ക് ആയിരക്കണക്കിന് കർഷകർ നടത്തിയ മാർച്ച് തടയാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റർ വടക്ക് അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകത്തിൻ്റെ കനത്ത ഷെല്ലുകൾ പ്രയോഗിച്ചു.
ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തിൽ നിന്ന് കാനിസ്റ്ററുകൾ ഇറക്കിയായിരുന്നു കനത്ത കണ്ണീർ വാതകപ്പുകപടലം ഉണ്ടാക്കിയത്. ഘഗ്ഗർ നദീതീരത്തെ പാലത്തിൽ ചില യുവാക്കൾ ബാരിക്കേഡുകൾ തകർത്തതോടെ സംഘർഷം രൂക്ഷമായി. കണ്ണീർ വാതകം ഉപയോഗിച്ച് പ്രതികരിക്കാൻ പോലീസ് തുനിഞ്ഞു.. പ്രതിഷേധക്കാർ ചണ സഞ്ചികൾ കൊണ്ട് മൂടിയും നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിച്ചും കണ്ണീർ വാതക ഷെല്ലുകളുടെ ആഘാതം കുറയ്ക്കാൻ ശ്രമിച്ചു. ഹരിയാനയിലെ ജിന്ദിനടുത്തുള്ള ഖനൗരി അതിർത്തിയിൽ പഞ്ചാബ് കർഷകരും ഹരിയാന പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. കണ്ണീർ വാതക ഷെൽ പ്രയോഗത്തിൽ ഒരു കർഷകന് പരിക്കേറ്റതായി പ്രകടനക്കാർ പറഞ്ഞു.
ഇതിനു പുറമേ, സംസ്ഥാനങ്ങളിൽ നിന്നുള്ള ഹൈവേകളിൽ മെറ്റൽ സ്പൈക്കുകൾ, സിമൻ്റ്, സ്റ്റീൽ ബാരിക്കേഡുകൾ എന്നിവയുടെ ഉപരോധം സ്ഥാപിച്ചിട്ടുണ്ട്. 15 മണൽ നിറച്ച ഡമ്പറുകൾ, ക്രെയിനുകൾ, 200 ബാരിക്കേഡുകൾ, ഡ്രോണുകൾ, മുള്ളുകമ്പികൾ എന്നിവയും 200 പോലീസ് സേനാംഗങ്ങളും ഗുരുഗ്രാം-ഡൽഹി അതിർത്തിയിൽ സിർഹൗളിന് സമീപം ദേശീയ പാതയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
സെൻട്രൽ ഡൽഹിയിൽ പോലീസിൻ്റെയും അർദ്ധസൈനിക വിഭാഗത്തിൻ്റെയും വൻ വിന്യസിച്ചിരിക്കെ സുരക്ഷാ കാരണങ്ങളാൽ ചെങ്കോട്ട സമുച്ചയം സന്ദർശകർക്കായി താൽക്കാലികമായി അടച്ചു. അടച്ചുപൂട്ടൽ പെട്ടെന്നായിരുന്നു.
കർഷകരുടെ മാർച്ചിനെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സിംഗു, ടിക്രി അതിർത്തികളിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെ ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ ഗതാഗതം സ്തംഭിച്ചു.
ഡൽഹി മെട്രോ സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മാണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, ഉദ്യോഗ് ഭവൻ, ജൻപഥ്, ബരാഖംബ റോഡ്, ഖാൻ മാർക്കറ്റ് എന്നിവിടങ്ങളിൽ നിരവധി ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണ്.
ഹരിയാനയിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശക്തമായി അപലപിച്ചു. ഇത് ബിജെപിയുടെ “ക്രൂരമായ ആക്രമണം” ആണെന്ന് അവർ ആരോപിച്ചു. കർഷകർ തങ്ങളുടെ മൗലികാവകാശങ്ങൾക്കായി പോരാടുമ്പോൾ അവർക്കെതിരെ ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
പഞ്ചാബിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നുള്ള കർഷകർ ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്തു. മനുഷ്യ അസ്ഥികൂടങ്ങൾ പിടിച്ച് റോഡിൽ കിടന്ന് അവർ പിന്തുണ അറിയിച്ചു, ചിലർ മൊബൈൽ ഫോൺ ടവറിൽ കയറി പ്രതിഷേധിച്ചു.