2024ൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരികയാണെങ്കിൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുനൽകുമെന്ന് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുന്ന നടപടി 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന് ഛത്തീസ്ഗഡിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യതലസ്ഥാനത്തേക്ക് വന്‍ കര്‍ഷക മാര്‍ച്ച് നടക്കുന്നതിന്റെയും അത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ സന്നാഹം നടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന.
“നീതിയുടെ പാതയിലെ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പ്” എന്നാണ് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്. സ്വാമിനാഥൻ കമ്മീഷൻ പ്രകാരം എല്ലാ കർഷകർക്കും വിളകൾക്ക് എംഎസ്പിയുടെ നിയമപരമായ ഗ്യാരണ്ടി നൽകാൻ കോൺഗ്രസ് തീരുമാനിച്ചതായും ഈ നടപടി 15 കോടി കർഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കി അവരുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.