ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് പാർട്ടി നിയമസഭാ സാമാജികർക്കെതിരെ കോൺഗ്രസിൻ്റെ പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ശക്തമായ പ്രസ്താവനയുമായി രംഗത്ത് . “അനായാസം ജയിക്കേണ്ട ഒരു സീറ്റിൽ തോൽവി ഉണ്ടാക്കി. കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ ഉളളവരുടെ മൂല്യങ്ങള്‍ വിലയിരുത്താന്‍ ഈ പരാജയം ആവശ്യപ്പെടുന്നു.”– നവജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചു .
സി.ബി.ഐ., ഇ.ഡി. പോലുള്ള ഏജൻസികളുടെ താളത്തിനൊത്ത് രഹസ്യമായി നൃത്തം ചെയ്യുകയും “കൂട്ടായ നന്മയെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ” നേതാക്കളിൽ നിന്ന് കോൺഗ്രസ് വിമുക്തമാണെന്ന് സിദ്ദു സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
“നഷ്ടം ഡോ. അഭിഷേക് മനു സിംഗ്വി സാഹിബിൻ്റേതല്ല , മറിച്ച് വലുതാണ്… കൂട്ടായ നന്മയെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകുന്നവരിൽ നിന്നും പാർട്ടിയെ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ പ്രവർത്തനങ്ങൾ പാർട്ടിയുടെ നിലനിൽപ്പിന് തന്നെ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കുന്നു. മുറിവുകൾ ഉണ്ടായേക്കാം. അത് സുഖപ്പെടുത്തണം . പക്ഷേ മാനസിക മുറിവുകൾ നിലനിൽക്കും…”– സിദ്ദു എഴുതി.