രാജസ്ഥാനില്‍ ഇപ്പോള്‍ ഏറ്റവും അപൂര്‍വ്വമായ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്. നേതൃത്വവും എം.എല്‍.എ.മാരും തമ്മില്‍ കടുത്ത ഭിന്നത മറ നീക്കി പുറത്തു വന്നിരിക്കുന്നു. പ്രവര്‍ത്തക സമിതി അംഗവും മുന്‍ മന്ത്രിയുമായ മഹേന്ദ്രജിത് സിങ് മാളവ്യ തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നതോടെ മറ്റ് ചില വലിയ നേതാക്കളും ഇതേ പാതയിലാണ്. വാഗഡ് മേഖലയിലെ പ്രമുഖ നേതാവും മുൻ ക്യാബിനറ്റ് മന്ത്രിയുമാണ് മഹേന്ദ്രജിത്ത് സിംഗ് മാളവ്യ.
മുൻ ക്യാബിനറ്റ് മന്ത്രി ലാൽചന്ദ് കതാരിയ, ഗെഹ്‌ലോട്ട് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഉദയ്‌ലാൽ അഞ്ജന, സഹമന്ത്രിയായിരുന്ന രാജേന്ദ്ര യാദവ്, അർജുൻ സിംഗ് ബമാനിയ, നാനാലാൽ നിനാമ, റമില ഖരിയ എന്നിവരുൾപ്പെടെ അര ഡസനിലധികം എംഎൽഎ മാരും നേതാക്കളുമാണ് കോൺഗ്രസ് വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടത്തുന്നത്. അര ഡസനിലധികം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എ.മാരും ഡെല്‍ഹിയിലെത്തിയിട്ടുണ്ട്. സോണിയ ഗാന്ധി രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്ന് കോൺഗ്രസിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല.
മുൻ ക്യാബിനറ്റ് മന്ത്രി ലാൽചന്ദ് കടാരിയ, കിഴക്കൻ രാജസ്ഥാനിൽ നിന്നുള്ള മുൻ സഹമന്ത്രി രാജേന്ദ്ര യാദവ്, അർജുൻ സിംഗ് ബമാനിയ, നാനാലാൽ നിനാമ, റമില ഖരിയ തുടങ്ങിയ എംഎൽഎമാർ ബിജെപിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും മറ്റ് കോൺഗ്രസ് എം.എൽ.എമാരും നേതാക്കളും ബന്ധപ്പെടുന്നുണ്ടെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. പാർട്ടി വിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന എംഎൽഎമാരിൽ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ രക്ഷിക്കാൻ ഗെലോട്ടിനെ പിന്തുണച്ചവരും ഉൾപ്പെടുന്നു. എം.എൽ.എമാരായ അർജുൻ സിംഗ് ബാംനിയ, നാനാലാൽ നിനാമ, റമീല ഖാദിയ എന്നിവരെ ഗെഹ്‌ലോട്ട് അടുത്തിടെ ജയ്പൂരിലേക്ക് വിളിച്ച് സംസാരിച്ചു.
രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകൾ ഒഴിഞ്ഞിട്ടുണ്ട്. അത്രയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു .കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധിയും ബിജെപിയിൽ നിന്ന് മദൻ റാത്തോഡും ചുന്നിലാൽ ഗരാസിയയും ഉണ്ട്.
മൂന്ന് സീറ്റുകളിൽ മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ അവർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഓംകാർ സിംഗ് ലഖാവത്തിനെപ്പോലെ മറ്റൊരു സ്ഥാനാർത്ഥിയെ ബിജെപി രംഗത്തിറക്കിയിരുന്നെങ്കിൽ വോട്ടെടുപ്പ് ആവശ്യമായി വരുമായിരുന്നുവെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം.
ഇപ്പോൾ ഉണ്ടായ രാഷ്ട്രീയ അട്ടിമറിക്ക് സോണിയാ ഗാന്ധിയുടെ തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. എല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വിദഗ്ധർ കാണുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിജെപിയുടെ തന്ത്രം വളരെ ആക്രമണാത്മകവും എതിർ കക്ഷിക്ക് വെല്ലുവിളി ഉയർത്തുന്നതുമാണ്.