ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം രംഗത്തിറക്കുന്ന സ്ഥനാര്‍ഥികളുടെ പുറത്തു വന്നിരിക്കുന്ന പട്ടികയിലെ ഒരു പേര് രാഷ്ട്രീയ നിരീക്ഷകര്‍ക്കെല്ലാം അപ്രതീക്ഷിതവും കൗതുകകരവും ആയിരിക്കുന്നു. കെ.ജെ.ഷൈന്‍ എന്ന ഷൈന്‍ ടീച്ചര്‍ ആണ് ഏറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥി. രാഷ്ട്രീയരംഗത്ത് ഏറെ പ്രശസ്തയല്ല എന്ന് പലരും പറയുന്നുണ്ട് ഷൈന്‍ ടീച്ചറെപ്പറ്റി. എന്നാല്‍ ഒരു കാര്യം സിപിഎം ശ്രദ്ധിച്ചത്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തട്ടകത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാണ്.
വടക്കന്‍ പറവൂരിലെ സി.പി.എമ്മിലെ സജീവ സാന്നിധ്യമാണ് ഷൈന്‍. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിൻ പള്ളിപ്പുറം സെന്റ് മേരീസ് ൈഹസ്കൂളിൽ യുപി വിഭാഗം അധ്യാപികയായ ഷൈൻ ഇപ്പോൾ ഡപ്യൂട്ടേഷനിൽ സമഗ്ര ശിക്ഷ കേരളയിൽ (എസ്എസ്കെ) ട്രെയിനറായി ജോലിചെയ്യുന്നു. സിപിഎം പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ ഷൈൻ കോട്ടപ്പുറം രൂപതയിലെ കെസിഎസ്എൽ, കെസിവൈഎം സംഘടനാ പ്രവർത്തകയുമായിരുന്നു.
സിപിഎം അധ്യാപക സംഘടനയായ കെ.എസ്.ടി.എ. യുടെ മുൻ ജില്ലാ പ്രസിഡന്റു കൂടിയായ ഷൈൻ നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂർ നഗരസഭയിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയാണ്.